Tuesday 19 June 2018

പോർവിമാനമാണ് എഫ്– എഫ്–16?





എന്താണ് എഫ്–16?
അമേരിക്കൻ നിർമ്മിത അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനമാണ് എഫ്–16. എഫ് 16 ഫൈറ്റിങ് ഫാൽക്കൺ എന്നാണ്. പോരാടും കഴുകൻ എന്നർഥം വരുന്ന ഈ പോർവിമാനം അമേരിക്കൻ പ്രതിരോധ മേഖലയുടെ ഏറ്റവും വലിയ ശക്തികളിലൊന്നാണ്. ബാറ്റിൽ സ്റ്റാർ ഗലാക്റ്റിക്ക എന്ന പ്രസിദ്ധമായ സ്റ്റാർവേർൾഡ് മിനി സിരീസിനു ശേഷം വൈമാനികർ ഇതിനെ ‘വൈപർ‘(Viper) എന്നും വിളിക്കുന്നു.
ഭാരം കുറഞ്ഞ അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനമായാണ് ജനറൽ ഡൈനാമിക്സ് ഇതിനെ വികസിപ്പിച്ചെടുത്തത്. പിന്നീട് ഓരോ അവസരത്തിലും പുതിയ സംവിധാനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. എഫ്–16 കുറഞ്ഞ കാലത്തിനിടെ വിവിധ രാജ്യങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാൻ കഴിഞ്ഞു. ഇതിന്റെ ഉപയോഗത്തിലെ വൈവിധ്യം തന്നെയായിരുന്നു ഇതിന്റെ പിന്നിലെ രഹസ്യം. തുടർന്ന് വിദേശ വിപണിയിൽ വിൽപനയ്ക്ക് വയ്ക്കാനും അമേരിക്കയ്ക്ക് കഴിഞ്ഞു.
ചുരുങ്ങിയത് 25 രാജ്യങ്ങളിലേയ്ക്കു എഫ്–16 കയറ്റുമിതി ചെയ്തിട്ടുണ്ട്. പഴക്കം ചെന്ന 300 മിഗ് 21-കൾക്ക് പകരം വയ്ക്കാനായി നേരത്തെ ഇന്ത്യയും എഫ്–16 വാങ്ങാൻ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഈ നീക്കം ഉപേക്ഷിച്ച ഇന്ത്യ ഫ്രാന്‍സിന്‍റെ റാഫെല്‍ വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. അതിന്റെ ചർച്ചകൾ ഇപ്പോഴും നടക്കുകയാണ്.
അതേസമയം, നിലവില്‍ എഫ്–16 ഫൈറ്റിങ് ഫാല്‍കണ്‍ യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമസേന ഉപയോഗിക്കുന്നുണ്ട്. 1980 കളിലാണ് പാക്കിസ്ഥാൻ ഈ എഫ്–16 യുദ്ധവിമാനങ്ങൾ വാങ്ങിയത്. എന്നാൽ സാങ്കേതിക സംവിധാനങ്ങൾ മാറിയതോടെ ഇവയുടെ ഏറ്റവും പുതിയ രൂപമായ എഫ് 16 ബ്ലോക്ക്‌ 52 വാങ്ങാനും പാക്കിസ്ഥാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് യുദ്ധവിമാനം വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അമേരിക്ക എഫ് 16 , f 18 യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കു നല്‍കാന്‍ അമേരിക്ക സന്നദ്ധത അറിയിച്ചിരുന്നു. അന്നു അമേരിക്കയുടെ തീരുമാനത്തിനെതിരെ പാക്കിസ്ഥാനും ശക്തമായി രംഗത്തുവന്നിരുന്നു. ഇന്ത്യയ്ക്ക് നൽകുന്നുവെങ്കിലും എഫ്–16 തങ്ങള്‍ക്കും വേണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ അതൃപ്തി കണക്കിലെടുത്ത് അമേരിക്ക തീരുമാനം നീട്ടിവെച്ചു. എന്നാൽ ഫ്രാൻസിൽ നിന്ന് റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ ഇപ്പോഴത്തെ പദ്ധതിയെ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കയുടെ പുതിയ നീക്കം.
എല്ലാ കാലാസ്ഥയിലും രാത്രിയും പകലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ് എഫ്–16 യുദ്ധവിമാനങ്ങള്‍. ആക്രമണങ്ങള്‍ നടത്തുന്നതിനും പ്രതിരോധം തീര്‍ക്കുന്നതിനും എഫ്-16 വിമാനങ്ങള്‍ ഉപയോഗിക്കാനാകും. ഇന്ത്യയ്ക്കെതിരായ നീക്കങ്ങള്‍ക്കും പാക്കിസ്താന്‍ ഈ വിമാനങ്ങള്‍ ഉപയോഗിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. 2008ൽ കാർഗിൽ യുദ്ധസമയത്ത് പാക്കിസ്ഥാൻ അതിർത്തിയിൽ റോന്തു ചുറ്റാൻ പിഎഎഫ് എഫ്–16എസ് ഉപയോഗിച്ചിരുന്നു.
എഫ്–16 ന്റെ പുതിയ വിമാനങ്ങൾ എത്തുന്നതോടെ പാക്കിസ്ഥാന്റെ പ്രതിരോധ വിഭാഗം കൂടുതൽ ശക്തിയാർജ്ജിക്കും. ഭീകരവാദത്തെയും അതിർത്തി രാജ്യങ്ങളുടെ ഭീഷണികളെയും നേരിടാൻ എഫ്–16 പുതിയ വിമാനങ്ങൾക്ക് കഴിയുമെന്നാണ് പാക്കിസ്ഥാൻ കരുതുന്നത്.
1974 ജനുവരി 20നാണ് ആദ്യ എഫ്–16 പോർവിമാനം പുറത്തിറങ്ങിയത്. 25 രാജ്യങ്ങളോളം ഉപയോഗിക്കുന്ന എഫ്–16 ഏറ്റവും മികച്ച പോർവിമാനം തന്നെയാണ്. 4540 എഫ്–16 വിമാനങ്ങൾ നിർമ്മിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 1998 ലെ കണക്കുകൾ പ്രകാരം 14.6 ദശലക്ഷം ഡോളറാണ് എഫ്–16 എ/ബി വിമാനത്തിന്റെ വില.
ഒരാൾക്കു പറത്താവുന്ന വിമാനത്തിന്റെ നീളം ഏകദേശം 49 അടിയാണ് (15 മീറ്റർ). 16 അടി ഉയരം. ടേക്ക് ഓഫ് സമയത്ത് 19200 കിലോഗ്രാം വരെ വഹിക്കാനാകും. പരമാവധി വേഗത 1.2 മാക് ( മണിക്കൂറിൽ 1470 കിലോമീറ്റർ). വിവിധ തോക്കുകൾ, റോക്കറ്റുകൾ, മിസൈലുകൾ, ബോംബുകൾ എന്നിവയെല്ലാം വേണ്ടപോലെ ഉപയോഗിക്കാൻ കഴിയും.
കടപ്പാട് മലയാള മനോരമ

കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

No comments:

Post a Comment