Wednesday 20 June 2018

പെരിയോർ ഇ വി രാമസ്വാമി




പെരിയോർ ഇ വി രാമസ്വാമി
"തായ്നാടും തായ്മൊഴിയും തായാരില്‍ ഉടമ്പും ഉയിരും (പിറന്നനാടും മാതൃഭാഷയും പെറ്റമ്മയുടെ ശരീരവും ജീവനുമാണ്‌).
തമിഴ്‌നാട്ടിലെ ഈറോഡില്‍ ഒരു സമ്പന്ന കന്നഡ നായിഡു കുടുംബത്തില്‍വെങ്കടപ്പ നായ്ക്കർ ചിന്നതായമ്മാൾ 1878-സെപ്തംബര്‍ 17 ന് പെരിയോര്‍ ജനിച്ചു. 1925ല്‍ തമിഴ്‌നാട്ടില്‍ അബ്രാഹ്ണരുടെ സ്വാഭിമാന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതോടെയാണ് ശ്രദ്ധേയനാകുന്നത്.അദ്ദേഹത്തിനു ക്രിഷ്ണസ്വാമി എന്നു പേരായ ഒരു മൂത്ത സഹോദരനും രണ്ടു സഹോദരിമാരും (കണ്ണമ്മയും പൊന്നുതോയ്) ഉണ്ടായിരുന്നു.ഈറോഡിലെ പേരെടുത്ത ധനികനും വ്യാപാരിയുമായിരുന്ന വെങ്കട്ടപ്പ ഒരു യാഥാസ്ഥിതിക ഹിന്ദുമത വിശ്വാസിയായിരുന്നതിനാല്‍ പെരിയോറുടെ ബാല്യകാലവും വിദ്യാഭ്യാസവും മറ്റും പരമ്പരാഗത ഹൈന്ദവാചാരപ്രകാരമാണ് നടന്നതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ചിദംബരനാര്‍,'തമിഴര്‍ തലൈവര്‍' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.
പിതാവിന്റെ ദൈവഭക്തിയും വ്യാപാരത്തിരക്കുകള്‍ക്കുമിടയില്‍ മകന് പ്രാഥമിക തലം വരെ മാത്രമേ വിദ്യാഭ്യാസം നടത്താനായുള്ളു.പത്താമത്തെ വയസ്സില്‍ വിദ്യലയത്തോട് വിടപറഞ്ഞ രാമസ്വാമി നായ്കന്‍ പിതാവിനൊപ്പം വ്യാപാരത്തിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്.ഹൈന്ദവ പാരമ്പര്യപ്രകാരം നന്നേ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിനു വിവാഹം കഴിക്കേണ്ടതായും വന്നു.നാഗമ്മ അയിരുന്നു ഭാര്യ.യൗവനത്തിന്റെ ആരംഭത്തില്‍ ഹിന്ദുമതത്തോടും അതിന്റെ ആചാരാനുഷ്ടാനങ്ങളോടും അടങ്ങാത്ത അഭിനിവേശം പെരിയോറില്‍ അലയടിച്ചിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രം തുടര്‍ന്നു രേഖപ്പെടുത്തുന്നുണ്ട്.ഈ അഭിനിവേശം പെരിയോറെ ഇന്ത്യയിലുടനീളമുള്ള ഹൈന്ദവ പുണ്യ നഗരങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന് പ്രേരിപ്പിച്ചു.തീര്‍ത്ഥാടന യാത്രക്കിറങ്ങിയ പെരിയോര്‍ മദ്ധ്യേ പുണ്യനഗരമായ ബനാറസില്‍ എത്തി.എന്നാല്‍ ബനാറസിലെ കാഴ്ചകള്‍ പെരിയോറിലെ ഭക്തനേക്കാള്‍ യുക്തിവാദിയെയാണ് തൊട്ടുണര്‍ത്തിയത്.മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ ബനാറസില്‍ നേരിട്ടനുഭവിച്ച അനുഷ്ഠാനങ്ങളും ബ്രാഹ്മണ പുരോഹിതന്മാരുടെ ചൂഷണങ്ങളും തന്റെ ചിന്താധാരയില്‍ വഴിച്ചിരിവ് സൃഷ്ടിച്ചു എന്ന് പെരിയോര്‍ തന്നെ പില്‍ക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
ബനാറസില്‍ നിന്നും മടങ്ങിയെത്തിയ ശേഷവും അന്ധവിശ്വാസങ്ങളില്‍ കേന്ദ്രീകൃതമായ മതങ്ങളുടെ ലക്ഷ്യവും,അനിവാര്യതയും എന്തെന്ന് അദ്ദേഹം ആഴത്തില്‍ അന്വേഷിച്ചുകൊണ്ടിരുന്നു.ഒടുവില്‍ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിതനാവാതെ മനുഷ്യന് പുരോഗമിക്കാനാവില്ലെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.പെരിയോറിലെ യുക്തിചിന്തയും സാമൂഹ്യ പരിഷ്‌കരണ ബോധവും ജ്വലിച്ചുകൊണ്ടിരുന്ന ഈ കാലഘട്ടത്തില്‍ മാമൂലുകളെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തം പിതാവിന്റെ അനന്തരവളെ പുനര്‍വിവാഹം ചെയ്തയക്കുന്നതിലും അദ്ദേഹം മുന്‍കയ്യെടുത്തു വിജയിച്ചു.
കുടുംബപാരമ്പര്യം പിന്‍തുടര്‍ന്ന് വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പെരിയോര്‍ വളരെ പെട്ടെന്നാണ് ഈറോഡിലെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഇടപെടുന്നത്.ഈ ഇടപെടല്‍ അദ്ദേഹത്തെ വളരെ പെട്ടെന്ന് തമിഴ്‌നാട്ടിലുടനീളം ശ്രദ്ധേയനാക്കി.തുടര്‍ന്ന് അദ്ദേഹം തന്റെ സമയം മുഴുവന്‍ നിസ്സഹരണ പ്രസ്ഥാനത്തിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനത്തിനുവേണ്ടി മാറ്റി വെക്കുന്നു.1920ല്‍ ഊര്‍ജ്വസ്വലനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് സജീവ സാന്നധ്യമായി മാറിയ രാമസ്വാമി നായ്കന്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ ഖദര്‍ വസ്ത്ര പ്രചരണം,സ്വദേശി വസ്ത്ര നിര്‍മ്മാണം,അയിത്തോച്ചാടനം എന്നിവക്കാണ് മുന്ഗണന നല്‍കിയത്.തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മറ്റിയില്‍ പ്രവര്‍ത്തിക്കമ്പോള്‍ തന്നെ നിരവധി സാമൂഹ്യ പ്രശ്‌നങ്ങളില്‍ അദ്ദേഹം ഇടപെടുകയും ഉദ്യോഗരംഗത്തെ ബ്രാഹ്മണരുടെ കുത്തകയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 1925ല്‍ സ്വാഭിമാന പ്രസ്ഥാനത്തിന് രൂപം നല്‍കിക്കൊണ്ട് അബ്രാഹ്മണ പ്രസ്ഥാനത്തെ സജീവമാക്കി.നിയതാര്‍ത്ഥത്തില്‍ സ്വാഭിമാന പ്രസ്ഥാനം ആരംഭിക്കുന്നതോടെയാണ് പെരിയോര്‍ തമിഴ്‌നാടിന്റെ സാമൂഹിക-രാഷ്ട്രീയ-വ്യവസായങ്ങളില്‍ ചിരസ്മരണീയ വ്യക്തിമുദ്ര പതിപ്പിക്കുന്നതും അബ്രാഹ്മണപ്രസ്ഥാനത്തിനു വ്യക്തമായ ദിശാബോധം കൈവരിക്കാന്‍ കഴിയുന്നതും.
1924-ലെ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നതോടെ പെരിയോര്‍ ദേശീയ തലത്തില്‍ ശ്രദ്ധേയനായി.വൈക്കം സത്യാഗ്രഹത്തില്‍ പെരിയോര്‍ നടത്തിയ ഇടപെടുകള്‍ ശ്രദ്ധേയമായ വിവാദങ്ങള്‍ക്കുതന്നെ പില്‍ക്കാലത്ത് വഴിയൊരുക്കിയിട്ടുണ്ട്.എന്നാല്‍ പെരിയോര്‍ തന്റെ പ്രത്യശാസ്ത്രപരമായ അടിത്തറയും ആശയപ്രചരണവും വികസിപ്പിക്കുന്നത് വൈക്കം സത്യാഗ്രഹത്തോടെയാണ്.1972-ല്‍ വീടുതലൈയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലും അഭിമുഖങ്ങളിലും പെരിയോര്‍ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ രണ്ടുപ്രാവശ്യം അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചു.കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രസ്തുത സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് മധുരയില്‍ നിന്നും വൈക്കത്തേക്ക് പുറപ്പെട്ട പെരിയോറെ ഈറോഡില്‍ വെച്ച് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയായിരുന്നു.രാജതലവനെ ലംഘിച്ചതിനായിരുന്നു പ്രസ്തുത അറസ്റ്റ്.തുടര്‍ന്ന് വൈക്കത്ത് പ്രവേശിക്കരുതെന്ന നിബന്ധനയോടെ ജയില്‍ വിമോചിതനാക്കിയെങ്കിലും പെരിയോര്‍ രാജകല്‍പ്പനയെ മുഖവിലക്കെടുത്തില്ല.നിയമലംഘനത്തിന്റെ പേരില്‍ പെരിയോറെ വീണ്ടും അറസ്റ്റ് ചെയ്തു.6 മാസത്തേക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു.പെരിയോര്‍ ജയിലിലായിരിക്കവെ അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മ വനിതകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ആശയപ്രചരണവുമായി പ്രവര്‍ത്തിച്ചു.തിരിവിതാംകൂര്‍ രാജാവിന്റെ അകാല മരണത്തെ തുടര്‍ന്ന് പെരിയോറെ ജയില്‍ വിമാചിതനാക്കിയെങ്കിലും വളരെ പെട്ടന്ന് മുന്‍കരുതല്‍ എന്ന നിലക്ക് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് മദ്രാസ് ജയിലിലടച്ചു.വൈക്കം സത്യാഗ്രഹത്തില്‍ പെരിയോര്‍ക്കുള്ള പങ്കിനെ മുഖ്യധാരാ ചരിത്രകാരന്മാര്‍ ബോധപൂര്‍വം തമസ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം അക്കലത്ത് 'വൈക്കം ഹീറോ' എന്ന പേരിലാണ് പരക്കെ അിറയപ്പെട്ടിരുന്നത്.ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയും അതിന്റെ പേരില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളും അവസാനിക്കാതെ സാമൂഹ്യപരിഷ്‌കരണം പൂര്‍ണമാകില്ല എന്ന നിഗമനമാണ് പെരിയോറെ വൈക്കം സത്യാഗരഹത്തിലേക്ക് അടുപ്പിച്ചത്.
തിരുനെൽവേലിയിലെ ഷെർമാദേവി എന്ന സ്ഥലത്തു പ്രവർത്തിച്ചിരുന്ന 'ഗുരുകുലം' ഗാന്ധിയൻ ആദർശങ്ങളിൽ കുട്ടികൾക്ക് പരിചയവും രാജ്യസ്‌നേഹവും പകർന്നുകൊടുക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇതിന്റെ പ്രവർത്തനത്തിന് കോൺഗ്രസ്സിന്റെ സാമ്പത്തിക സഹായവുമുണ്ടായിരുന്നു. ഇവിടെയും ബ്രാഹ്മണരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നതായി ആരോപിക്കപ്പെട്ടു. അബ്രാഹ്മണ വിദ്യാർത്ഥികളെ എല്ലാ കാര്യങ്ങളിൽ നിന്നും അകറ്റിനിർത്തുന്ന ഏർപ്പാടും അവിടെ നിലനിന്നിരുന്നു. രണ്ടുവിഭാഗം കുട്ടികൾക്കും ആഹാരം കഴിക്കാനുള്ള പാത്രങ്ങളിൽപ്പോലും വിവേചനം കാണിച്ചു. അവർ ബ്രാഹ്മണ കുട്ടികളോട് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു.
ബ്രാഹ്മണ കുട്ടികൾക്ക് പ്രത്യേകമായിട്ടാണ് ഭക്ഷണം നൽകിയിരുന്നത്. അന്ന് ഗുരുകുലം പ്രവർത്തിച്ചിരുന്നത് കോൺഗ്രസ് നേതാവായിരുന്ന വി.വി എസ്. അയ്യരുടെ മേൽനോട്ടത്തിലായിരുന്നു. ഗുരുകുലത്തിലെ വിവേചനത്തിനെതിരായി കോൺഗ്രസ് നേതാവായിരുന്ന ഇ.വി. രാമസ്വാമി നായ്ക്കർ ശക്തമായി പ്രതിഷേധിച്ചു. ഗാന്ധിജി ന്യായീകരിച്ച വർണാശ്രമ ധർമത്തെയും ഇ.വി. രാമസ്വാമി നായ്ക്കർ ചോദ്യം ചെയ്തു. അസംതൃപ്തമായ ഈ സാഹചര്യത്തോടു പൊരുത്തപ്പെട്ടുപോകാനാകാതെ അദ്ദേഹം കോൺഗ്രസ് വിട്ടുപോയി. അബ്രാഹ്മണരുടെ സമസ്ത ജീവിത മേഖലകളിലുമുള്ള പുരോഗതി ലക്ഷ്യമാക്കി സെൽഫ് റെസ്‌പെക്ട് മൂവ്‌മെന്റിന് അദ്ദേഹം നേതൃത്വം നൽകി. ക്ഷേത്രങ്ങൾ ബഹിഷ്‌ക്കരിക്കുവാൻ ആഹ്വാനമുണ്ടായി ഒപ്പം ബ്രാഹ്മണരേയും. വിവാഹച്ചടങ്ങുകളിൽ ബ്രാഹ്മണ പൂജാരികൾ വേണ്ടെന്നു നിഷ്‌ക്കർഷിച്ചു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ശക്തമായ ചലനമുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തുടർന്ന് 'ദ്രാവിഡർ കഴകം' എന്ന സംഘടനയ്ക്കു രൂപം നൽകിയതോടെയാണ് ദ്രാവിഡ വികാരം തമിഴന്റെ വികാരമായി മാറുന്നതും ദേശീയരാഷ്ട്രീയത്തിനായി വാദിക്കുമ്പോഴും അതിനുമേലെ തമിഴന്റെ രാഷ്ട്രീയത്തിനായി വാദിച്ചുതുടങ്ങുന്നതും.1964 ൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള ബിൽ പാർലിമെന്റിൽ എത്തുന്നതോടെയാണ് തമിഴ് എന്നും തമിഴൻ എന്നുമുള്ള വികാരം ദ്രാവിഡ പാർട്ടിക്ക് തുണയാകുന്നത്. ശക്തമായ 'ഹിന്ദിവിരുദ്ധ പ്രക്ഷോഭം' ആണ് അതിനെ തുടന്ന് തമിഴകത്ത് അലയടിച്ചത്.ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ചു.
ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു. പക്ഷേ നിരീശ്വരവാദം തമിഴരിൽ ഏശിയില്ല.
തമിഴ് ജനത അദ്ദേഹത്തെ ബഹുമാനപുരസരം 'പെരിയാർ' എന്ന നാമകരണം ചെയ്തു. തമിഴിനു പുറമെ.. മറ്റ് ദ്രാവിഡഭാഷകളായ തെലുഗു കന്നട എന്നീ ഭാഷകളിലും. അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നുസംഭവബഹുലമായ ജീവിതത്തിനൊടുവില്‍ 1973 ഡിസം.24ന് വെല്ലൂര്‍ കൃസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് പെരിയോര്‍ അന്തരിച്ചു.മദ്രാസില്‍ നിന്നും 150 കി.മി.അകലെ അഹൈന്ദവരീതിയില്‍ മൃതദേഹം മറവുചെയ്തു.

No comments:

Post a Comment